31 ഡിസംബർ 2011

തിരനോട്ടം...!!!

ബാല്യമാവസാനിക്കും മുമ്പേ തുടങ്ങി ഞാനാ ജീവിത ദൗത്യം..
കൌമാരത്തില്‍ ജീവിതഭാരമെന്‍ ചുമലില്‍ ...
യുവത്വത്തിലെന്‍ നഷ്ടപ്പെട്ട ജീവിത 
യാഥാര്‍ത്യവുമായി നഷ്ടസ്വപ്നങ്ങളും പേറി
ആടുന്നു കഥയറിയാതെ വേഷങ്ങള്‍ പലതുമിട്ടു...

ഒരുമാത്ര പൊയ്പോയ വഴികളിലേക്കൊന്നു തിരിഞ്ഞു 
നോക്കിയപ്പോള്‍ ചോദ്യ ചിഹ്നങ്ങള്‍ മാത്രം ബാക്കി...
ആട്ടമെല്ലാം കഴിഞ്ഞു വേഷമഴിച്ചു വെക്കുവാനോരുമ്പോ-
ഴറിയുന്നു മനസ്സെവിടെയോ കൈമോശം വന്നുവെന്ന്..
Read more...

" വാചക കസര്‍ത്ത് "

December 25, 2011

അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കുമായിരുന്നു എങ്കില്‍ .... 
കാണാമായിരുന്നു... അഴിച്ചു വെച്ച പൊയ്മുഖങ്ങള്‍ 
അയലത്ത് ഊഞ്ഞാല്‍ ആടുന്നത്..."
*** സക്രു ***
" വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ചര്‍ച്ച
ചെയ്യപെടുന്നു എന്നത് കാലങ്ങള്‍ക്കും മുമ്പേ
പിറന്ന സത്യമാണ്... "

*** സക്രു.. ***

December 26, 2011
" ഇനിയും എണ്ണം പറഞ്ഞ അഞ്ചു നാള്‍ ...
ചുമരില്‍ തൂങ്ങി കിടക്കുന്ന കലണ്ടറിലെ താളുകള്‍ എനിക്ക് 
സ്വന്തമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ഞാനും...
മുഷിഞ്ഞു കീറിയ നോട്ട് ബുക്കിന്റെ പുറം ചട്ട പൊതിയാനായ് ..." 
( ഓര്‍മ്മയുടെ താളില്‍ നിന്നൊരേട് - **..സക്രു..** )

===***===
December 27, 2011
" കര്‍മ്മമില്ലാത്ത വിശ്വാസം
തുഴ നഷ്ടമായ തോണിയാണ്.. "

....*** സക്രു ***....

****=====****
December 28, 2011 
വിയര്‍പ്പൊഴുക്കുന്ന ശരീരത്തിനേ
വിശറിയുടെ കാറ്റ് ആസ്വദിക്കാനാവൂ.. "...

......... *** സക്രു *** .........
****=====****

December 29, 2011 
 അഗ്നി എത്ര ആളികത്തിയാലും വെള്ളം വീണാല്‍ തീരും.."
..... *** സക്രു... ***....
****=====****
December 31, 2011  
കൊല്ലപ്പെട്ടവന്‍ കുഴിമാടത്തില്‍ അന്ത്യ വിശ്രമം 
കൊള്ളുമ്പോള്‍ .... കൊലപാതകിക്കു കുമ്പസാരക്കൂടിന്റെ
മറവില്‍ സുരക്ഷിതനാവാം എന്നത് തിരുത്തില്ലാത്ത, 
നിലനില്‍ക്കുന്ന ലോകനിയമമാണ്.."
.....*** സക്രു.***.....
Read more...

2011 വിട വാങ്ങുന്നു... ഒപ്പം ഞാനും..

ഇന്നലെ വരെ നീ എന്റെ അഹങ്കാരമായിരുന്നു... 
എന്റെ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അക്കമായി...
പക്ഷെ...
ഇനി മുതല്‍ നീ എനിക്കൊപ്പമോ ഞാന്‍ നിനക്കൊപ്പമോ ഇല്ല...
നീ തന്ന നേട്ടങ്ങളും കോട്ടങ്ങളും ഒരു തുണ്ട് കടലാസില്‍
എഴുതി തീര്‍ത്തു ഞാന്‍ വിട വാങ്ങുകയാണ്...
ഈ രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ ഒരു പുതിയ പ്രഭാതം..
ഒരു പുതുവര്‍ഷ പുലരി... 
ഓര്‍ത്തു വെക്കാന്‍ ഒന്നും ബാക്കി വെക്കുവാന്‍ ആശയില്ല..
കാരണം ഓര്‍മ്മകള്‍ എന്നും പിറകില്‍ നിന്ന് കുത്തുന്നു....
എന്നിട്ടും ഓര്‍മ്മകളില്‍ മാത്രമാണ് ജീവിക്കുന്നത്...
നടന്നു തുടങ്ങുകയാണ്...
വെറും കയ്യോടെ തന്നെ...
ഇന്നലെ നിന്നിലേക്ക്‌ വന്നെത്തിയതു പോലെ...
പക്ഷെ... നിന്നിലലിയാന്‍ എനിക്ക് വേണ്ടി വന്ന സമയം പോലെ
നിന്നില്‍ നിന്നും മാനസികമായി അകലാനും ഏറെ സമയമെടുക്കും...
അത് വരെ ഞാന്‍ ഏകനാണ്... 
എന്റെ വഴികളില്‍ ഇടയ്ക്കിടയ്ക്ക് നീ വരുമായിരിക്കാം...
ഒപ്പം എന്റെ വരികളിലും...
അത് നിന്നെ കുറിച്ച് നന്മകള്‍ മാത്രം ആവട്ടെ എന്നാഗ്രഹിക്കുന്നു...

സ്നേഹപൂര്‍വ്വം
നിന്റെയെന്നല്ല ആര്‍ക്കും സ്വന്തമല്ലാത്ത ഏകനാം സക്രു..
Read more...

27 ഡിസംബർ 2011

ഗര്‍ഭിണി

മുല്ലപ്പൂ ചൂടി നില്‍ക്കുമവള്‍ ഗര്‍ഭിണി
പെരിയാറേറെയുണ്ടവള്‍തന്‍ വയറ്റില്‍
പേറ്റാട്ടി പറഞ്ഞ നാളും കഴിഞ്ഞവള്‍
പുളയുന്നു പേറ്റുനോവുമായി...
കണ്ണീര്‍ ചാലിട്ടൊഴുകുന്നു വിള്ളലിലൂടെ
കണ്ടില്ല ; കണ്ടിട്ടുമത് ഭാവിച്ചില്ല
വൈദ്യരും വൈദ്യശാസ്ത്രവും..
മാപ്പില്ല.. മാനുഷാ.. നിന്‍ അലംഭാവം
പ്രസവിക്കും ദുരന്തത്തിന്...

( മുല്ലപെരിയാര്‍ )
Read more...

പെങ്ങള്‍ ...

കൂടെ കളിച്ചു, പഠിച്ചു നടന്നൊരാ 
കൂട്ടുകാരികള്‍ക്കൊക്കെയും കൂട്ടിനാളായി...
കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുമൊരു കുടുംബമായി...

ഉപ്പയുടെ നെഞ്ചിലെ നോവായി...
ഉമ്മയുടെ കണ്ണില്‍ നിന്നടരും കണ്ണുനീരായി...
ഉടുത്തൊരുങ്ങുമൊരു നാളെന്നത് സ്വപ്നമായി...

കുടംബം പോറ്റുമൊരു കൂടെപിറപ്പാമെന്‍ നെഞ്ചിലെ
കനലായി... ഇടക്കാളി കത്തുമോരഗ്നി ഗോളമായി...
കണ്ണീരൊളിപ്പിച്ച മുഖവുമായവളെന്‍ പെങ്ങള്‍ ....

ഉയിരിന്റെ പാതിയില്‍ നിന്നുമുദരത്തിലൊരു ബീജം പേറി
ഉയിരിനര്‍ഥമവകാശിയാം ഒരു കുഞ്ഞെന്നതവള്‍തന്‍
ഉള്ളിലൂറും വെറുമൊരു മോഹമായി ശേഷിക്കുമോ...

ഇല്ല... ഉത്തരമില്ലെനിക്ക്‌ ... ചോദ്യശരങ്ങള്‍
ഇടനെഞ്ചും തുളച്ചു കടന്നു പോകുന്നുവീ കിനാവിലും...
ഇച്ഛകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി മാറുന്നു...
Read more...

25 ഡിസംബർ 2011

ആദ്യ പ്രസവം വിവാഹത്തിനു മുമ്പ്... ഒരു തണ്ണിമത്തന്‍ ആശയം..!!

അക്ഷര തെറ്റല്ല... ക്ഷമിക്കുക... " ആദ്യ പ്രവാസം വിവാഹത്തിന് മുമ്പ് " എന്നാണ് കവി ഉദ്വേശിച്ചത് ... പിന്നെ തലക്കെട്ട്‌ നിങ്ങളുടെ തലക്കകത്ത് ഒരോളം സൃഷ്ടിച്ചു ശ്രധിപ്പിക്കുക എന്ന പുതിയ മാധ്യമ തന്ത്രമെടുത്ത ഒരു എളിയ അക്ഷരപ്രേമിയുടെ പരീക്ഷണ പതിപ്പ് മാത്രം... എന്ന് കരുതി പുറംപച്ച കണ്ടു തണ്ണിമത്തന്‍ വാങ്ങി അകം ചുകപ്പു കണ്ടു അരിശം മൂത്ത സീതിഹാജിയുടെ അവസ്ഥ നിങ്ങള്‍ക്കുണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു..  തലക്കെട്ടുമായി തീരെ ബന്ധമില്ലാത്ത വിഷയമൊന്നുമല്ല നമ്മള്‍ പറഞ്ഞു വരുന്നത്... പറമ്പില്‍ മുള്ളിയപ്പോള്‍ തെറിച്ചുണ്ടായ ബന്ധം പോലെ ചെറിയ ബന്ധമൊക്കെയുണ്ട്‌  ....

ഇനി കാര്യത്തിലേക്ക് ; അല്ല കഥയിലേക്ക് കടക്കാം... കഥ എന്നൊക്കെ പറഞ്ഞാല്‍ കെട്ടുകഥയൊന്നുമല്ല കേട്ടോ.. ഒരു അനുഭവ കഥ... എന്റെ എന്ന് കരുതി ഇവിടെ വെച്ച് നിറുത്തി പോണ്ടാ.. ഈയുള്ളവന്റെ അല്ല... എന്നാല്‍ ഈയുള്ളവനുമായി നേരത്തെ പറഞ്ഞ പോലെ ഒരു ബന്ധം കഥാപാത്രവുമായി ഇല്ലതെയുമില്ല... ഇതിലെ കഥാപാത്രം നിങ്ങളില്‍ ആരെങ്കിലുമാണ് എന്ന് ആര്‍ക്കെങ്ങിലും അറിയാതെയെങ്കിലും തോന്നിയാല്‍ മാപ്പ്.. ഒന്നും മനപ്പൂര്‍വ്വമല്ല..  യാദ്രിശ്ചികമെന്നു പറഞ്ഞു തടിയൂരാന്‍ കഴിയുകയുമില്ല... ആകെ ഒരാശ്വാസം ഉള്ളതു തല്ലു നേരിട്ട് വന്നു ആരും തരില്ല എന്നതാണ്.... അതിനു വണ്ടി വിളിച്ചു വന്നു തല്ലാന്‍ മാത്രം പിരാന്ത് ഉള്ളോര്‍ ഇത് വയിക്കൂലല്ലോ എന്ന് തന്നെയാണെന്റെ വിശ്വാസം..

കഥ തുടങ്ങുന്നത് കൊയാക്കാന്റെ മുറിയില്‍ നിന്നുമാണ് ...
Read more...

21 ഡിസംബർ 2011

മുല്ല + പെരിയാര്‍ = നോവ്‌

മുല്ല വസന്തമാണ്... കുളിര്‍മ്മ നിറഞ്ഞ കാഴ്ചയാണ് 
പെരിയാര്‍ തീര്‍ത്ഥം ആണ്... ഒഴുകുന്ന കവിതയാണ്...
പക്ഷെ..
മുല്ലപ്പെരിയാര്‍ എന്ന് കൂട്ടി എഴുതിയാല്‍ , അല്ലെങ്കില്‍ 
വായിച്ചാല്‍ അത് നൊമ്പരം ആണ്..
അലകടലായി ഒഴുകുന്ന കണ്ണീര്‍ നോവാണ്..
Read more...

വ്രതം

" വിശന്നിട്ടു വയ്യ... കഴിക്കാനെന്തെങ്കിലും ഉണ്ടോ അമ്മേ.."
  അമ്മയുടെ മടിയിലിരുന്നു ഉണ്ണി ചോദിച്ചു..

" അടുക്കളയില്‍ ഉണ്ട് .. നീ വാ.. കഴിക്കാം... "



" ഇതെന്താ എനിക്ക് മാത്രം... അമ്മ കഴിക്കുന്നില്ലേ...? "
  വാഴ ഇലയുടെ ഓരത്ത് കുറച്ചു മാത്രം ഊണ് കണ്ടു ഉണ്ണി ചോദിച്ചു..
" ഇല്ല കുട്ട്യേ.. എനിക്കിന്ന് വ്രതമാണ്.."
" ഇന്നിനി എന്ത് വ്രതം ആണാവോ..? വ്രതം എന്നത് എന്നാണാവോ  പട്ടിണിയുടെ പര്യായം ആയി മാറിയത്..? ഉള്ളില്‍ നിന്നും പൊങ്ങി വന്ന ചോദ്യങ്ങള്‍ ഓരോന്നും..
ഉണ്ണി ഒരല്പം വറ്റ് ചേര്‍ത്ത് ഇറക്കി...
Read more...

കവിതയും വ്യാകരണവും..

വൃത്തവും അലങ്കാരവും ഉള്ള, കവിതയെന്നു മാലോകര്‍ വാഴ്ത്തുന്ന
അക്ഷരക്കൂട്ടങ്ങള്‍ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥവും 
വ്യാകരണവും നമ്മില്‍ എത്ര പേര്‍ക്ക് പരസഹായമില്ലാതെ 
മനസ്സിലാക്കുവാന്‍ കഴിയും..?
വ്യക്തിപരമായി എനിക്ക് അതിലെ അര്‍ത്ഥങ്ങള്‍ 
മനസ്സിലാകുവാന്‍ ചുരുങ്ങിയത് നാലോ അഞ്ചോ തവണയെങ്കിലും 
വായിക്കണം... എന്നാലും പരിപൂര്‍ണ്ണമായി കവിയുടെ ഉദ്വേശം 
മനസ്സിലായി എന്ന് ഞാന്‍ കരുതുന്നുമില്ല... എനിക്കെന്നല്ല 
എന്നെ മലയാളം പഠിപ്പിച്ച ഒരധ്യാപകനും അതില്‍ ഉറപ്പു 
തന്നിട്ടുമില്ല.. കവി ഇങ്ങനെയാവാം.. അങ്ങിനെയാവാം 
കരുതിയത്‌ എന്നല്ലാതെ മറ്റൊന്നും അവര്‍ക്കും ഉറപ്പിക്കാന്‍ 
ആവില്ല... ആ കവിതകള്‍ ഒക്കെയും കാണാപ്പാഠം പഠിക്കാന്‍
നാം പെട്ട പാട് തന്നെ അത് മനസ്സിലായില്ല എന്നത് 
തന്നെയല്ലേ തെളിയിക്കുന്നത്... പരീക്ഷക്ക്‌ അഞ്ചു മാര്‍ക്കിനു 
വേണ്ടി കോപ്പി അടിക്കേണ്ട അവസ്ഥ നല്കിയതും അത് കൊണ്ടല്ലേ...

മഹാന്മാരായ കവികളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല...
അതിനര്‍ഹത എനിക്കില്ല എന്ന സത്യം മറ്റാരെയാക്കളും 
നന്നായി എനിക്ക് അറിയാം... പക്ഷെ.. ഒന്നുണ്ട്... മഹാനായ 
വില്യം ശക്സ്പിയര്‍ അക്ഷരാഭ്യാസം ഉള്ളവനായിരുന്നില്ല... 
അദ്ധേഹത്തിന്റെ ഒരു സോനെറ്റ് എടുത്തു നോക്കിയാല്‍ 
ഇവിടെ അക്ഷരാഭ്യാസം ഉള്ള എതവനെങ്കിലും അത് പോലെ 
ഒരെണ്ണം ഉണ്ടാക്കുവാന്‍ ആകുമോ..? അപ്പൊ അക്ഷരാഭ്യാസം 
അല്ല കവിതയുടെ കാതല്‍ ... അതു കലയാണ്‌ ...
ചിലര്‍ക്ക് ദൈവദാനമായി കിട്ടുന്നത്... 
ചിലര്‍ വായനയിലൂടെയും മറ്റും ആര്‍ജിക്കുന്നത്...
വ്യാകരണങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് തന്റേതായ 
മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തിയ നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ്‌ ബഷീര്‍ ഒരു എഴുത്തുകാരന്‍ അല്ലെന്നു 
പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ആരാണ്..?
ഇനി അഥവാ പറഞ്ഞാലും അത് അംഗീകരിക്കാന്‍ ആരുണ്ടിവിടെ...?
വ്യാകരണങ്ങളില്‍ അല്ല... മാനസിക വ്യവഹാരങ്ങളില്‍ ആണ് 
നല്ല കവിത ഉണ്ടാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു...

അടുത്തിടെ മരണപ്പെട്ടു പോയ ശ്രീമാന്‍ അയപ്പന്റെ തന്നെ 
അവസാന കവിത എത്ര മനോഹരം... കവിതയെന്നത്‌ മനുഷ്യര്‍ക്ക്‌ 
മനസ്സിലാകുവാന്‍ ഉള്ളതാവണം... പിന്നെ... ഇവിടം .. 
ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളില്‍ ഉള്ള കവിതകള്‍ എന്ന് 
പറയുന്നവ അതെഴുതുന്നവര്‍ പോലും അത് കവിതയെന്നു
അവകാശ വാദം ഉന്നയിക്കുന്നുണ്ടോ..? എനിക്കറിയില്ല..!!!
Read more...

18 ഡിസംബർ 2011

ഓത്തുപള്ളി

ഇരുള്‍ വീണ ഇടവഴികളില്‍ 
ഇന്നും കുറുക്കന്‍ കാത്തിരിക്കുന്നുണ്ടാവാം...
ഇന്നലെ മുത്തുമ്മ പറഞ്ഞ കഥയിലെ
ഇത്തിക്കണ്ണി പോല്‍ ചെകുത്താന്‍മാരും...

ഉമ്മറപ്പടിയില്‍ ഇന്നും ഉമ്മ ഉണ്ണാതെ,
ഉറങ്ങാതെ ഇമവെട്ടാതെ കാത്തിരിക്കുന്നുണ്ടാവാം...
ഉയിരിന്നവകാശിയാം മോനെയും കാത്തു
ഉച്ചിയില്‍ തടവി ചാരുകസേരയില്‍ ഉപ്പയുണ്ടാവാം..

ഓത്തുപള്ളിയിലെ പോക്കും വരവും
ഒരുപിടി സ്വപ്നമായി വരുന്നു ഉറക്കത്തില്‍
ഓര്‍മ്മയുടെ ചെപ്പില്‍ മറക്കാത്ത നോവുകള്‍
ഓളമായി തത്തിക്കളിക്കുന്നുവീ പകലിലും..
Read more...

17 ഡിസംബർ 2011

സൂര്യകാന്തി തന്‍ പാഴ്ശ്രമം

അസ്തമയ സൂര്യന്‍റെ പോക്കുവെയില്‍ നോക്കി
നിരാശയോടെ ദളങ്ങള്‍ കൂപ്പും 
വിരഹിണിയായ സൂര്യകാന്തീ...
ആര്‍ക്കു വേണ്ടി നീ പുഷ്പിക്കുന്നു... തപസ്സിരിക്കുന്നു...
ആര്‍ക്കു വേണ്ടി നിന്‍ ദളങ്ങള്‍ തുടിക്കുന്നു....

കണ്ടഭാവം നടിക്കാതെയകലും സൂര്യ-
കാമുകന് വേണ്ടിയോ നിന്‍ ജന്മം...
പാരിലെ വെറുമൊരു പുല്‍ക്കൊടിയാം നിനക്കും
സ്രേഷ്ടനാം ആദിത്യനെ പ്രണയിക്കാനര്‍ഹതയോ ..

കാപട്യം നിറഞ്ഞൊരീ ലോകത്തില്‍ സ്നേഹാര്‍ദ്രമാം
മനസ്സുമായെത്തിയ വെള്ളരിപ്രാവിന്‍ ഭാവമാണ് നീ...
ആശിച്ചതോന്നും നേടാതെ നിന്‍ ദളങ്ങള്‍ 
വാടിത്തളരും മുന്‍പേ അറിയുക നീ...

അസ്തമയ സൂര്യന്റെ അവസാന രശ്മിക്ക്‌ 
പോലും വേര്‍പാടിന്‍ വേദനയുണ്ട്...
ഇന്നലെകളുടെ സത്യവും , ഇന്നിന്‍ യാഥാര്‍ത്യവും
നിനക്ക് നല്‍കും ഗുണപാഠം അതല്ലെയോ..?

എന്നിട്ടും വാടുവാനായ് മാത്രം പുലരിയില്‍
വിടരുന്നതെന്തിനു നിന്‍ ദളങ്ങള്‍ ..
പേറ്റു നോവറിഞ്ഞ ഓരോ അമ്മയും വീണ്ടും
പ്രസവിക്കാന്‍ കൊതിക്കുന്നുവെന്ന സത്യമോ
വീണ്ടുമൊരു പുലരിക്കായി നിന്നെ സജ്ജമാക്കുന്നത്..

പരിശ്രമിച്ചിട്ടും നേടാനാവാതെ പോയതൊന്നും
അര്‍ഹിക്കാത്തതാണെന്ന തിരിച്ചറിവില്‍ മടങ്ങൂ നീ
നിന്നിലേക്ക്‌ തന്നെ...
Read more...

Oh... my friend...

Oh... my friend... You told it...
I am a pearl in your Oyster..
And will kept in safe...

But... 

Oh... my friend... I Promise...
You are a beat in my Heart....
And don't like to forget before die...

Yes...

its me... Ur mirror friend... 
Read more...

08 ഡിസംബർ 2011

വിരഹ നൊമ്പരം

ഉമ്മറക്കോലായില്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി-
വിളക്കിന്‍ കരിന്തിരിയും കത്തിത്തുടങ്ങി..
രാത്രിയുടെ യാമങ്ങള്‍ ഓരോന്നും പൊഴിഞ്ഞീടവേ...
ഉറങ്ങാത്ത കണ്ണുകളും നിലക്കാത്ത തേങ്ങലുമായി
കാത്തിരുന്നു ഞാന്‍ പ്രിയതമനെ നിത്യവും..
ഒട്ടേറെ രാപ്പകലുകള്‍ കഴിഞ്ഞിട്ടും തുടരുന്നുവീ
കാത്തിരിപ്പ് പ്രതീക്ഷയോടെ...

നിനക്ക് വേണ്ടി മാത്രമായിരുന്നെന്റെ ജന്മം...
എന്നിട്ടും നീയെന്നെ തനിച്ചാക്കിയെങ്ങോ പോയി..
എന്നെ വിരഹത്തിന്റെ തോരാകണ്ണുനീരിലാക്കി...
തോരാത്ത കണ്ണുനീരാല്‍ പ്രാര്‍ത്ഥിച്ചും...
അണയാത്ത കനലായ് വെന്തുരുകിയും...
നീറിപ്പുകയുന്നു വിരഹാര്‍ദ്രിയായ് ഞാന്‍ ...
പാടവരമ്പിലൂടെ പതിയുടെ പാദപതനവും
കേള്‍ക്കുന്നതും കാതോര്‍ത്തിരിക്കുന്നു...
Read more...

06 ഡിസംബർ 2011

ദാഹം

വിധിതന്‍ കരാള ഹസ്തങ്ങള്‍ ദുരന്തം വിതച്ചൊരു
മരുഭൂവിതില്‍ ഏകനായ് അലയുകയായിരുന്നു ഞാന്‍ ...
കണ്ടു മുട്ടിയ നാള്‍ തൊട്ടു ഞാനേറെ
കൊതിചിടും റൊട്ടി കഷ്ണം തന്നെനിക്ക് നീ..

വിശപ്പിനു കാഠിന്യമേറും ഒരവസ്ഥയില്‍
ആര്‍ത്തിയോടെ വാരിവലിച്ചു തിന്നു ഞാനാ റൊട്ടികഷ്ണം..
വായ്ക്കകത്തായപ്പോള്‍ അറിയുന്നു വെള്ളം തരില്ലെന്ന് 
പറഞ്ഞ നിന്‍ ക്രൂരത നിറഞ്ഞ പൊയ്മുഖം..

വെള്ളമില്ലാതിറക്കുവാനാകില്ല... എന്നാല്‍ 
ചര്ദിക്കാനുമാവാതെ തൊണ്ട കീറുമോരവസ്തയിലാണ് ഞാന്‍ ....
ശബ്ദം പതറുന്നുവെന്‍ കാഴ്ചയും നഷ്ടമാകുന്നു ; എന്തിനെന്‍ 
ശ്വാസവും നിലക്കുമെന്നു ഭയക്കുന്നു ഞാന്‍ ...

എന്തിനെനിക്ക് റൊട്ടിക്കഷ്ണം തന്നു മോഹിപ്പിച്ചു നീ..?
എന്തേയെനിക്കു  വെള്ളം തരാതെ ചതിക്കുന്നു നീ...?
ചോദ്യം ബാക്കിയായി ഇരുട്ടിലമരുന്നു ഞാന്‍ ...
ഇനിയുമീ ദുരന്ത ഭൂവിതില്‍ മറ്റൊരു നൊമ്പരം പേറാനുള്ള 
ത്രാണിയില്ലാതെ നിരാശനായി വിതുമ്പുന്നു ഞാന്‍ ....
Read more...

05 ഡിസംബർ 2011

ജീവിതസത്യം...

ഓരോ മാതാവും ഒന്നോ അതിലേറെയോ 
കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നു...
ആ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും മറ്റു 
കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി അമ്മയാകുന്നു...
പലപ്പോഴും കുഞ്ഞിനൊപ്പം അമ്മയും ജനിക്കുന്നു..

പക്ഷെ...
ഒരു കുഞ്ഞും മാതാവായി ജന്മമെടുക്കുന്നില്ല..
ഒരു മാതാവിനാല്‍ ജനിക്കുന്നു..
പലപ്പോഴും മാതവാകാനായും ചിലപ്പോള്‍
ചിലരെ മാതാവാക്കാനായും ജന്മമെടുക്കുന്നു...

ഒരേ മാതാവിന് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നു..
പക്ഷെ... ഒരു കുഞ്ഞിനും രണ്ടു മാതാവുണ്ടാകുന്നില്ല...!!!
ദൈവത്തിന്റെ നിയമമാകാം..
പ്രകൃതിയുടെ വിക്രുതിയാവാം..

മറ്റുള്ളവരുടെ സന്തോഷത്തില്‍ വാവിട്ടു കരഞ്ഞെത്തിയവന്‍
മറ്റുള്ളവരെ കരയിച്ചു യാത്രയാവുന്നു...
ഓരോ പിറവിയും ഒരു അസ്തമയം പ്രതീക്ഷിച്ചാണ്..
ഓരോ ജന്മവും മരണത്തിനു വേണ്ടിയാണ്..
കാത്തിരിക്കുന്നു ഓരോരുത്തരെയും ആ ജീവിതസത്യം..
Read more...

04 ഡിസംബർ 2011

വേഷങ്ങള്‍

ജീവിതം ഒരു നാടകം..!!

വേഷങ്ങള്‍ ഓരോന്നായി നാം അഭിനയിച്ചു തീര്‍ക്കുന്നു.
ഓമനത്വം തുടിക്കുന്ന പിഞ്ചു മുഖവും...
കുസൃതികള്‍ നിറഞ്ഞ ബാല്യകാലവും...
ചാപല്യങ്ങള്‍ നിറഞ്ഞ കൌമാര രംഗങ്ങളും
അരങ്ങൊഴിഞ്ഞു പോയി...

വേഷങ്ങള്‍ ഓരോന്നും അഴിപ്പിച്ചു വെച്ച് 
മറ്റൊരു രംഗത്തിനായി ഒരുങ്ങുവാന്‍
കാലം നമ്മെ ഏവരെയും നിര്‍ബന്ധിക്കുന്നു...
അടുത്ത രംഗത്തിനായി തിരശീല ഉയരുമ്പോള്‍ ...
യവനികയ്ക്ക് പിറകില്‍ വേഷം മാറുന്നവന്റെ
നൊമ്പരം ആരറിയുന്നു...?

ഒരുപക്ഷേ...
ആദ്യ രംഗവും ഭാവവും വേഷവും നാം 
ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ പോലും
വിടവാങ്ങാതെ വയ്യല്ലോ...!
Read more...

03 ഡിസംബർ 2011

പാതിമെയ്യിന്റെ നഷ്ടം..

നീ ഉരുകി തീരുന്ന മെഴുകുതിരി ആണെന്നറിഞ്ഞിട്ടും
നീ പരത്തിയ പ്രകാശത്തിന്‍ വെളിച്ചത്തില്‍ 
ഒരുപാട് ദൂരം പിന്നിട്ടു ഞാന്‍ ....

ലക്ഷ്യത്തിലെത്താന്‍ നാഴികകള്‍ ഇനിയും ബാക്കി...
വെളിച്ചം അവസാനിക്കുന്നു...
നിന്റെ വെട്ടത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്
നിന്നോടൊപ്പം യാത്ര തുടങ്ങിയതാണ്‌ ഞാന്‍ ....

തിരിച്ചു നടക്കുവാന്‍ ആവാത്ത വിധം
ബന്ധിക്കപ്പെട്ടു പോയി ഞാന്‍ ...
ഈ ഇരുട്ടില്‍ എന്നെ തനിച്ചാക്കി നീ..
നിന്നെ കുറിച്ചുള്ള സ്മരണകള്‍ മാത്രം കൂട്ടിനുള്ള 
എന്റെ മുന്നോട്ടുള്ള യാത്ര എത്ര ദുരിതം..?
Read more...

ഹിറ്റ്ലറും നെപോളിയനും.. പിന്നെ.. വര്‍ഷ വ്യതിയാനവും..

നെപോളിയന്‍ ജനിച്ചത്  1760.
ഹിറ്റ്ലര്‍ ജനിച്ചത്  1889.

നെപോളിയന്‍ അധികാരത്തില്‍ 1804.
ഹിറ്റ്ലര്‍ അധികാരത്തില്‍ 1933.

നെപോളിയന്‍ വിജയരഥം ഏറിയത് 1809.
ഹിറ്റ്ലര്‍ വിജയരഥം ഏറിയത് 1938.

നെപോളിയന്‍ അധ:പതിച്ചത് 1816.
ഹിറ്റ്ലര്‍ മരണമടഞ്ഞത് 1945.

ഇവര്‍ക്കിടയിലെ വര്‍ഷ വ്യതിയാനം എല്ലായ്പ്പോഴും
129 കൊല്ലം ആയിരുന്നു എന്നത്
ചരിത്രത്തിന്റെ കൌതുകങ്ങളില്‍ ഒന്ന്...
Read more...

30 നവംബർ 2011

മൂത്തുമ്മയും കഫാലത്തും..

" മാനെ ഇജ്ജ് ബരണില്ലേ.... ഹജ്ജു കഴിഞ്ഞു വരാന്നു പറഞ്ഞിട്ട്.. "
" ഹജ്ജ് കഴിയാറില്ലല്ലോ മുത്തുമ്മാ .. "
" എന്താ അന്റെ പ്രസ്നം... ഇജ്ജ് ന്നോട് പറ "
" ന്റെ ഇകാമ ചോപ്പിലാണ്... പച്ചള്ള ; ബിശ്വസിക്കാന്‍ കൊള്ളണ 
  ഒരാളെ കിട്ടീട്ടു അയാളെ പേരില്‍ക്കു കഫാലത്ത് മാറ്റീട്ടേ 
  നിക്ക് ഇബടന്നു പോരാനോക്കൂ.. "

" ഇതാപ്പോ ഒരാന കാര്യം... അയിനെ പറ്റി ഇജ്ജ് ബെജാരവണ്ട.."
" എന്താ ങ്ങള് മാറ്റി തരോ.. "
" അയിനു പറ്റിയ ഒരാളെ മ്മള് സരിയാക്കി തരാ.. "
" ആരാ... മുത്തുമ്മാ "

" മ്മളെ മേമാന്റെ മോന്‍ കുഞ്ഞാപ്പു ണ്ട് അടുത്ത 
  ആയ്ച്ച അങ്ങട് ബരണു...  ഓന്‍ ലീഗിന്റെ കൊടിമരാ.. 
  ചോപ്പ് ന്നു കേട്ടാല്‍ കലിയാണ് ഓന്‍..
  ഓന്റെ പെരില്‍ക്കാക്കി കളാ...
ഓന് അതൊരു സഹായോമാകും..
  ഓനാവുമ്പോ ബിശ്വസിക്കാനും കൊള്ളാം...
Read more...

മുല്ലപ്പൂ വിപ്ളവം

അറബ് വിപ്ളവം ടുണീഷ്യയില്‍ നിന്നുമാണ് തുടങ്ങിയത്...
ടുണീഷ്യയുടെ ദേശീയ പുഷ്പമാണ്‌ മുല്ലപ്പൂ..
അത് കൊണ്ട് തന്നെ ഈ വിപ്ളവത്തെ
ജാസ്മിന്‍ റെവലൂഷന്‍ ( മുല്ലപ്പൂ വിപ്ളവം )
എന്ന് പത്ര മാധ്യമങ്ങള്‍ പേരിട്ടു വിളിച്ചു.
Read more...

28 നവംബർ 2011

ഇടി ; മിന്നലോടു കൂടി...

ഞാന്‍ പ്രവാസി...
ലക്ഷ്യബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലക്ഷങ്ങളില്‍ ഒരുവന്‍ ...
അതെ.. ഇവിടെ സ്വദേശി വല്‍ക്കരണം...
ഇത് വരെ " പുലി വരുന്നേ... പുലി വരുന്നേ..." എന്നായിരുന്നെങ്കില്‍
പുലി വന്നിരിക്കുന്നു... " നിതാകാത്തി "ന്റെ രൂപത്തില്‍ ...

നാട്ടിലേക്ക് മടങ്ങുവാന്‍ മാനസികമായി പലരും തയ്യാറെടുത്തു...
അപ്പോള്‍ ദേ കേള്‍ക്കുന്നു നാട്ടില്‍ നിന്നും...
" പുലി ഇറങ്ങി "എന്ന്.... സംഭവം അതന്നെ...
അവിടെ വിദേശ നിക്ഷേപം... 
വിദേശി വല്‍ക്കരണം എന്ന് തന്നെ സാരം...

ഊര്‍ജതന്ത്ര നിയമമനുസരിച്ച് വിപരീത ദിശകളില്‍
നിന്നും വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഉണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍ ഇരട്ടിയാണ് എന്നാണു...
അത്തരമൊന്നാണ് വിദൂരമല്ലാത്ത ഭാവി 
കൈ നീട്ടി കാത്തിരിക്കുന്നതും...
Read more...

27 നവംബർ 2011

നോഹയുടെ പേടകം

അണക്കെട്ട് തകരട്ടെ..
തകരാതിരിക്കട്ടെ..
പണിയുന്നു ഞാനൊരു പേടകം..
നോഹയുടെ പേടകം പോല്‍ ഒന്ന്...

തിരയുന്നു ഞാന്‍ വലക്കകം
ഒരു ചിത്രമെങ്കിലും പകര്‍പ്പിനായി..
കിട്ടി എനിക്കിന്നത്...
പകര്‍പ്പവകാശമില്ലാതെ..
Read more...

24 നവംബർ 2011

മരണകുറിപ്പ്...

മക്കളെ...
അക്ഷരത്തെറ്റുകള്‍ ഉണ്ടാകാം... നിക്ക് എഴുതാനും വായിക്കാനും 
അറിയില്ലെന്ന് നിങ്ങള്‍ക്ക് അറിയാല്ലോ...
നിങ്ങളുടെ ജീവിതം കണ്ട ഏറ്റവും വലിയ അക്ഷരതെറ്റാണ് 
ഞാനെന്ന സത്യം നിങ്ങളെക്കാള്‍ നന്നായി ഞാന്‍ മനസ്സിലാക്കുന്നു...
നിങ്ങളെ ജനിപ്പിച്ചത് എന്റെ മാത്രം തെറ്റാണ്...
ഒന്നും മനപ്പൂര്‍വമായിരുന്നില്ല. .. സംഭവിച്ചു പോയി..
ക്ഷമിക്കുക... നിങ്ങളുടെ രക്തത്തിനുടമയെന്ന നിലക്കെങ്കിലും...

ഞാന്‍ ഒരു യാത്ര പോകുന്നു..
ആര്‍ക്കും വേണ്ടാത്ത ഈ ശരീരം ഇവിടെ ഉപേക്ഷിച്ചു...!!
അറിയാം...
ചെയ്യുന്നത് പാപമാണ് എന്ന്... 
എന്റെ മുന്നില്‍ മറ്റു വഴികളില്ല... ഇതല്ലാതെ...
ജീവനുള്ള എന്റെ ശരീരം കൊണ്ട് നിങ്ങള്‍ക്ക് നേട്ടമില്ല...
ചലനമറ്റാല്‍ പഠിക്കുന്ന പിള്ളാര്‍ക്ക് കൊടുത്താലെങ്കിലും 
ഒരു നേരത്തെ അന്നത്തിനുള്ള പണം ഈ ശരീരം നല്‍കും...
അല്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി അനുയായികള്‍ക്ക്
രക്തസാക്ഷിയെ കൊടുത്താലും നിങ്ങള്‍ക്ക് നാളുകളേറെ ജീവിക്കാം...
Read more...

23 നവംബർ 2011

പ്രളയം.. അതെന്റെ വിഷയമല്ല..!!!

അധികാര വര്‍ഗ്ഗം കുംഭകര്‍ണ്ണ നിദ്രയിലാണ്...
അനുയായി വര്‍ഗ്ഗം പാദ സേവനത്തിലും...
അണക്കെട്ട് തകരുമെന്ന ഭീതിയില്‍ അലയിട്ടു 
കരയുന്ന നിങ്ങള്‍ തന്‍ രോദനം കേള്‍ക്കാനേന്‍
കര്‍ണ്ണപടത്തില്‍ തിരുകി വെച്ച സാമഗ്രിയിലെ
മൈകള്‍ ജാക്സന്‍ പാട്ടും അനുവദിക്കുന്നില്ല...
കാരണം... നിങ്ങളുടെ രോദനത്തിന് സംഗീതമില്ല...
ഞാന്‍ ... ആടിതിമര്‍ക്കുന്ന യുവതയുടെ പ്രതീകം..

ഇത് നിങ്ങളുടെ വിധി.. എന്ത് ചെയ്യാം...
ഒന്നുകില്‍ കൈ മലര്‍ത്തി കണ്ണ് ചിമ്മണം..
അല്ലേല്‍ കൈകൂപ്പി ദൈവത്തോട് കേഴണം...
ഞാനെന്തു ചെയ്യാന്‍ ... നിങ്ങള്‍ക്ക് വേണ്ടി ...
ബാക്കി വെക്കാം രണ്ടു തുള്ളി കണ്ണ് നീര്‍ ...
നിങ്ങളുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍
ഈറന്‍ അണിയാന്‍ വേണ്ടി മാത്രം...
അതും കാമെറകണ്ണുകള്‍ എന്റെ കണ്ണീരൊപ്പാന്‍
വെളിച്ചം വീശുമെന്നുറപ്പ് വന്നാല്‍ ....
Read more...

21 നവംബർ 2011

കറങ്ങുന്ന ചക്രം.

ഇന്നേക്ക് (29/02/2012).... 973 നാള്‍ ...
എണ്ണം പറഞ്ഞ ദിനരാത്രങ്ങള്‍ ...
ഈ മരുഭൂമിയുടെ വെയിലും ചൂടും കൃത്രിമ ശീതവും 
എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട്...

ദിവസത്തിന്റെ പാതിയോളം
ഈ നാല് ചുവരുകക്കുള്ളിലെ
പരിചിതമായ ; എന്നാല്‍ 
ഇന്നും ഇഴുകി ചെരാനാവാത്ത
തണുത്ത കാറ്റും..
രാവിനെ പോലും പകലാക്കി മാറ്റുന്ന
പ്രകാശ പ്രവാഹവും..
എന്റെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിട്ട്..
Read more...

മനസ്സ്

നീ പറഞ്ഞത് പോലെ എന്റെ മനസ്സ്
ഒരു ചില്ല് ജാലകം തന്നെയാണ്..
ആ ജാലകം പതിയെ തുറന്നു വന്നവരും
അക്ഷമയോടെ ഉടച്ചു കയറി വന്നവരും
എനിക്ക് ചുറ്റുമുണ്ട്...
നീ...
ആ ചില്ല് ജാലകതിനുമപ്പുറം നിന്ന്
എന്നിലെ എന്നെ കാണാന്‍ ശ്രമിക്കുന്നു...
പക്ഷെ...
പകല്‍ വെട്ടത്തില്‍ നീ വ്യക്തമായി 
കാണുന്ന എന്റെ രാത്രിയുടെ രൂപം 
മഞ്ഞു വീണു മറഞ്ഞ ജാലകം വഴി 
നിനക്ക് കാണാന്‍ ആവുന്നില്ല...
അവ്യക്തമായ ആ രൂപം നോക്കി 
നില്‍ക്കയാണ്‌ ഇന്നും നീ..
ഞാന്‍ എന്തെന്നറിയാതെ..
എന്നുള്ളിലെ നോവുകള്‍ 
എന്തെന്നറിയാതെ...

പ്രേരണ : Hakeem Cheruppa Mons
Read more...

19 നവംബർ 2011

വേവ്...

മൂന്നു കല്ല്‌ വെച്ച് കൂട്ടിയ അടുപ്പില്‍
മുന്നായി അരി വെച്ചുമ്മയുണ്ടാക്കിയ
ചോറുംകലത്തില്‍ മരക്കയിലിട്ടിളക്കിയെടുത്ത
ഏതാനും വറ്റുകള്‍ നോക്കി ഉമ്മ പറഞ്ഞു...
"വെന്തു മോനെ... "

രണ്ടു വറ്റില്‍ എല്ലാ വറ്റുകളുടെയും ജാതകം
വായിച്ച ഉമ്മയുടെ സെന്‍സെസ് അന്നേ എന്നില്‍
കൗതുകം ഉണര്‍ത്തി...
ഒപ്പം ആ വറ്റുകള്‍ക്കിടയിലെ സമത്വവും...

ഇന്ന് നീല നാളത്തിന് മുകളിലെ "കൂ"കറില്‍ നിന്നും 
എണ്ണം പറഞ്ഞ കൂക്കലുകള്‍ക്കൊടുവില്‍
സഹമുറിയന്‍ ബാത്‌റൂമില്‍ നിന്നും വിളിച്ചു പറഞ്ഞു..
" പണ്ടാരടങ്ങാന്‍ ... അതൊന്നു ഓഫ്‌ ചെയ്യ്..
അല്ലേല്‍ ഒരിത്തിരി പഞ്ചാര വെള്ളത്തിലിട്ടു 
ഇപ്പുറത്തെ കുറ്റിന്മേല്‍ വേവിക്ക്.."
Read more...

ആര്‍ത്തിയലലിതെന്‍ അതിജീവനം...!!!

അറിവീലെനിക്കെന്റെ മരണം എന്നെന്നു-
മതിനാലെനിക്ക് ജീവിക്കണമാ നാള്‍ വരെയും..
മാറും മുടിയും വളര്‍ന്ന പെണ്മക്കള്‍ ഉണ്ടെന്നിരിക്കെ-
മണ്ണില്ലെനിക്കൊരു മറതീര്‍ക്കുവാനവര്‍ക്കായ്..
മല്ലയുദ്ധം ചെയ്തു നേടുമാ ഭൂമിയില്‍ ഇല്ലെനിക്ക്
നാളേറെയെന്നറിവില്ലാതെയല്ല പടവെട്ടിയതോന്നുമേ..

മാരനകലും പെണ്ണിനും മാറില്‍ ചെര്‍ന്നുറങ്ങും കുഞ്ഞിനും
വെള്ളം തോരാത്ത മറ്റു മക്കള്‍ക്കും മാലകണ്ണുള്ള 
പകല്മാന്യരുടെ മൂര്‍ച്ചയുള്ളരാ കണ്ണു തട്ടാതെ 
കേറിക്കിടക്കാനൊരു കൂര വേണം...
Read more...

14 നവംബർ 2011

അറഫ..

ഓ..
പ്രിയപ്പെട്ട അറഫാ...

ആദി കുലത്തിലെ ആദ്യ തെറ്റിനാല്‍
സ്വര്‍ഗ്ഗരാജ്യം വിട്ടിറങ്ങി ഭൂമിയിലെത്തിയ
ആദം-ഹവ്വ ( അ: ) ദമ്പതിമാരുടെ സംഗമം
കൊണ്ട് അനുഗ്രഹീതമായ മലനിരയേ...

ആദി മനുഷ്യരുടെ പാപ പരിഹാരത്തിനായ്
നാഥന്‍ തിരഞ്ഞെടുത്ത പുണ്യ ഭൂമി നീ...
ആണ്ടിലൊരിക്കല്‍ അലകടല്‍ പോലെ 
തീര്‍ഥാടക ലക്ഷങ്ങള്‍ വന്നു നിറയുന്ന മണ്ണ് നീ...

സൂര്യന്‍ കത്തി നില്‍ക്കുന്ന പകലിന്റെ പാതി തൊട്ടു..
പ്രകാശത്തിന്റെ അവസാന രഷ്മിക്കും മേല്‍
ചെഞ്ചായം പൂശി അസ്തമയ സൂര്യന്‍ അകലും വരെ...
പ്രാര്‍ത്ഥന നിരതരായ ജനലക്ഷങ്ങളില്‍ ഒരാളായി
ഞാനുമുണ്ടായിരുന്നു...
Read more...

13 നവംബർ 2011

കാത്തിരിപ്പ്.

ശൂന്യമായ ആകാശത്ത് നിന്നും...
അക്ഷരങ്ങളുടെ പെരുമഴ കാത്തു...
ഞാനിരിക്കുന്നു...
വേഴാമ്പലിനെ പോലെ...

മേഘക്കീര്‍കള്‍ക്കിടയില്‍
ആരുടെയോ അനുവാദത്തിനായി
മഴത്തുള്ളികള്‍ കാത്തിരിക്കുന്നു...
എന്നിലേക്ക്‌ പെയ്തിറങ്ങുവാന്‍ ...
Read more...

08 നവംബർ 2011

പൊരുള്‍

" കൃഷ്ണാ... ഇന്ന്  ഊണിനു മനക്കലോട്ടു വരിക.. "
അന്നും പതിവ് പോലെ മനക്കലെ തമ്പുരാന്‍ പറഞ്ഞു..

" ഇല്ല തമ്പ്രാ.. നീലി ഊണ് തയ്യാറാക്കുകയാണ്...
പിന്നീട് ഒരിക്കലാവാം.. "
എന്നത്തേയും പോലെ കൃഷ്ണന്‍ വിനയത്തോടെ നിരസിച്ചു..

അങ്ങിനെ ഒരു ദിവസം കൃഷ്ണന്‍ മരിച്ചു..
മരിക്കും മുന്‍പ് മക്കളോട് ആയി പറഞ്ഞു 
" മനക്കല്‍ ഒരു നേരത്തെ അന്നം ഉണ്ട്.. 
ഒരിക്കലും അത് പാഴാക്കരുത് മക്കളെ.. "

ദിവസങ്ങള്‍ക്കു ശേഷം തമ്പ്രാന്‍ വന്നു മക്കളോട് പറഞ്ഞു.
" കൃഷ്ണന്റെ മക്കളെ.. ഇന്ന് ഉച്ചക്ക് ഊണിനു മനക്കലേക്ക് വരിക.. "

" തമ്പ്രാന്‍ വന്നു വിളിച്ചു ; 
അച്ഛനത് പാഴാക്കരുതെന്ന് പറയുകയും ചെയ്തിരുന്നു..
നമുക്ക് പോവാം അല്ലെ..? "
Read more...

07 നവംബർ 2011

പളുങ്ക് :

ഉടയുന്ന പളുങ്ക് പാത്രം നോക്കി
ഉറവുള്ള കണ്ണീര്‍ പറഞ്ഞു...
ഉരിയില്ല നീ അവള്‍തന്‍ ഉടയാടകളെങ്കില്‍ ...
ഉയിര് നല്‍കാനും ഞാന്‍ തയ്യാര്‍ ...

ഉണരാത്ത ഉറക്കത്തിലവളുടെ
ഉയിര്‍ പോയ മേനി നോക്കി
ഉള്ളില്‍ ഊറുന്ന ചിരിയൊതുക്കി
ഉച്ചത്തില്‍ പൊട്ടികരഞ്ഞു അവനും..

അണയാത്ത തീ നാളമായവള്‍
ആളിക്കത്തുമ്പോഴും...
അകലാന്‍ മടിച്ച ആത്മാവ് അപ്പോഴും
അരികത്തിരുന്നു തേങ്ങുകയായിരുന്നു...
Read more...

06 നവംബർ 2011

നിന്റെ നഷ്ടം.!!!

നീ തുറക്കാതെ പോയ പുസ്തകത്തിലെ 
മയില്‍പീലി തുണ്ടാണ് ഞാന്‍ ...
നീ കഴിക്കാതെ പോയ വീഞ്ഞിലെ
മധുരമുള്ള ലഹരിയാണ് ഞാന്‍ ...
നീ കാണാതെ പോയ മാരിവില്ലിലെ
സപ്തനിറമാണ് ഞാന്‍ ...
നീ ഓര്‍ക്കാതെ പോയ സ്വപ്നത്തിലെ
മറക്കാത്ത മുഖമാണ് ഞാന്‍ ...
നീ അറിയാതെ പോയ സ്നേഹത്തിലെ
നിലക്കാത്ത ഹൃദയമിടിപ്പാണ്‌ ഞാന്‍ ...
Read more...

05 നവംബർ 2011

മഴത്തുള്ളികള്‍ :

ഇറയത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ജനാലക്കരികില്‍ നിന്ന് 
നോക്കുമ്പോള്‍ അനുഭവ ഭേദ്യമായ നയന സുഖവും 
ചാറ്റല്‍ കൈകളില്‍ കോറിയിടാന്‍ ശ്രമിക്കുന്ന ചിത്രങ്ങളില്‍ 
രോമകൂപങ്ങള്‍ എഴുന്നു നില്‍ക്കുന്ന കുളിരും ഇന്നുമെന്റെ 
ഓര്‍മ്മകള്‍ക്ക് ബാല്യം നല്‍കുന്നു...

രാവിന്റെ മൂകതയെ ബഹളമാക്കി മാറ്റിയ ഇടിവെട്ടുകളും 
പ്രകൃതിയുടെ ചിത്രം ഒരു കാന്‍വാസില്‍ എന്ന പോലെ 
തെളിയിക്കുന്ന മിന്നലും ഉള്ളില്‍ തീര്‍ക്കുന്ന ഭയം മൂലം 
പുത്തപ്പിനകത്ത് ചുരുണ്ട് കൂടിയിരുന്നതും... 
കാലത്ത് എനീക്കുവാനുള്ള മടിയും ഒക്കെ... 
ഓര്‍മ്മകളിലെ വസന്തം ആകുന്നു..

പുലര്‍ച്ചെ പള്ളിക്കൂടത്തിലെക്കുള്ള വഴികളിലെ പച്ചവിരിച്ച 
പുല്‍ത്തകിടികളില്‍ നാണത്തോടെ കൂട്ട് കിടക്കുന്ന 
മഞ്ഞുകണങ്ങള്‍ കാലു കൊണ്ട് തട്ടുമ്പോള്‍ ഉണ്ടാകുന്ന 
തണുപ്പില്‍ മേനി കുടയുന്നതും... 
കളികൂട്ടുകാരിയെ നയത്തില്‍ ഒപ്പം കൂട്ടി പുളിമരത്തിനു ചുവട്ടില്‍ 
അവളെ നിറുത്തി ചില്ലകള്‍ കുടയുമ്പോള്‍ അവളുടെ മുഖത്ത് 
ഉണ്ടാകുന്ന കൃത്രിമ ദേഷ്യവും...
അങ്ങിനെ... അങ്ങിനെ...
ഓര്‍മ്മകളില്‍ ഇന്നും മണ്ണിന്റെ മണം മാറിയിട്ടില്ലാത്ത 
മഴയുടെ സുഖമുള്ള നോവുകള്‍ പെയ്തിറങ്ങുന്നു... 
Read more...

04 നവംബർ 2011

മണം.

ഊണും കഴിഞ്ഞു വടക്കുമ്പുറത്ത് ഇറങ്ങി നാണിയമ്മ മകളോട് :
" എന്തൊരു മണമാ ഈ ചാണകകുഴിയില്‍ നിന്നും...
നീയെങ്ങനെ സഹിക്കുന്നു..? "

മകള്‍ :
" ഇപ്പോഴിത്രയല്ലെ ഒള്ളൂ... 
ഞാന്‍ വന്നപ്പോള്‍ ഇതിലെത്രയോ ഏറെ ആയിരുന്നു.. "

കേട്ടുനിന്ന പണിക്കാരി :
" അന്നുമിന്നും ഇതിനു ചാണകത്തിന്റെ മണമേ ഒള്ളൂ..
കുട്ടിക്കിപ്പോള്‍ ശീലമായി...  അതോണ്ടാ... "

=*=+=*
12 വര്‍ഷങ്ങള്‍ക്കു മുന്പ്  " തളിര്‍ " എന്ന മാഗസിനില്‍ വന്ന ആശയം..
ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയത്...
====
Read more...

03 നവംബർ 2011

ജല്‍പനങ്ങള്‍ ..

നിലനില്‍പ്പില്ലാത്ത വിജയങ്ങളിലെ അനര്‍ഹതയുടെ അര്‍ത്ഥരഹിതമായ 
നേട്ടങ്ങളേക്കാള്‍ അവന്‍ ഇഷ്ടപെട്ടത് പൊരുതിയിട്ടും 
ഏറ്റു വാങ്ങേണ്ടി വരുന്ന പരാജയത്തെയാണ്...
കാലത്തിന്റെ കൂലം കുത്തി ഒഴുക്കിലതിനു അനുസൃതമായി
നീന്തി തുടിക്കുമ്പോഴും ഒരു കണ്ണീര്‍ ചാല് പോലെ ഒഴുകുന്ന നന്മയുടെ
തെളിനീരില്‍ ത്യാഗമെന്ന വികാരത്തോടെ തത്തികളിക്കുന്ന
പരല്‍ മീനാകാന്‍ ആഗ്രഹമില്ലഞ്ഞിട്ടല്ല...
മറിച്ചു..
കപടതയുടെ മൂടുപടമിടുന്ന കാപാലികരുടെ കരാള ഹസ്തങ്ങളിലകപ്പെട്ടു പിടഞ്ഞു മരിക്കുന്നതിലുള്ള സ്വാര്‍ത്ഥത നിറഞ്ഞ ഭയം ഒരു നിഴല്‍ പോലെ പിന്തുടരുന്നത് കൊണ്ടാണ് ഇരുട്ടിന്റെ മറ പറ്റി ജീവിക്കേണ്ടി വന്നത്...

സ്വാര്‍ത്ഥതയുടെ തീനാളങ്ങള്‍ ഏറ്റു നന്മയുടെ ചിറകുകള്‍ കരിഞ്ഞു വീഴുമ്പോള്‍ ..
കത്തിപടര്‍ന്ന മോഹങ്ങള്‍ക്ക് മുമ്പില്‍ എരിഞ്ഞടങ്ങുകയായിരുന്നു ജീവിതം...
Read more...

02 നവംബർ 2011

Cyber Tech Part 5. Screen Capture

ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടാള്‍ ചെയ്യുന്ന വിധമോ 
അത് ഉപയോഗിക്കുന്ന വിധമോ അതിനെ കുറിച്ച് 
ഒരു ധാരണയും ഇല്ലാത്ത ഒരാളെ പഠിപ്പിക്കണം 
എന്നുള്ള അവസ്ഥയില്‍ ആണ് നമ്മള്‍ 
ടുടോറിയല്‍ വീഡിയോ ഉണ്ടാക്കുന്നത്‌... 
( നമ്മള്‍ കമ്പ്യൂട്ടറില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍
സ്ക്രീനില്‍ കാണുന്ന പോലെ വീഡിയോ റെക്കോര്‍ഡ്‌ 
ചെയ്യാവുന്നതാണ്.)
അതിനായി പല സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്...

അവയില്‍ ചിലത് :

" SnagIt ( Screen Recorder )"
" Sonne Screen Video Capture "

*** : ഇനി നമ്മുടെ ഡെസ്ക്ടോപ്പ് ഇന്റെ 
അല്ലെങ്കില്‍ നമ്മള്‍ തുറന്നു വെച്ചിരിക്കുന്ന 
ഫോള്‍ഡര്‍ അല്ലെങ്കില്‍ ഫയല്‍ 
എന്തുമാകട്ടെ സ്ക്രീനില്‍ കാണുന്ന പോലെ 
ഒരു ഫോട്ടോ മാത്രം മതിയെങ്കില്‍ സോഫ്റ്റ്‌വെയര്‍ 
ഒന്നും ഇന്‍സ്റ്റോള്‍ ചെയ്യണമെന്നില്ല.
നമ്മുടെ കീ ബോര്‍ഡ്‌ ല്‍ " PrtSc SysRq " 
( പ്രിന്റ്‌ സ്ക്രീന്‍ എന്നാണ് ഉദ്വേശം ) എന്ന ഒരു കീ 
ഉണ്ട് അതില്‍ ക്ലിക്ക് ചെയ്തു പെയിന്റ് അല്ലെങ്കില്‍ 
വേര്‍ഡ്‌ ഫയല്‍ ഓപ്പണ്‍ ചെയ്തു പേസ്റ്റ് എന്ന ഓപ്ഷന്‍ 
അടിച്ചാല്‍ അതില്‍ വരും.
Read more...

Cyber Tech Part 4. Run as Date

നമ്മുടെ കമ്പ്യൂട്ടറില്‍ ചില സോഫ്റ്റ്‌വെയര്‍ ട്രൈല്‍ വേര്‍ഷന്‍ ആവും.
മാസം തികയുമ്പോള്‍ പിന്നെ അത് വര്‍ക്ക്‌ ചെയ്യില്ല.
അങ്ങിനെ വരുമ്പോള്‍ നമ്മുടെ കമ്പ്യൂട്ടര്‍ ലെ ഡേറ്റ് ഒരു മാസം 
പിറകിലേക്ക് മാറ്റിയാല്‍ അത് വീണ്ടും വര്‍ക്ക്‌ ചെയ്യുന്നത് കാണാം.

പക്ഷെ..
അങ്ങിനെ വരുമ്പോള്‍ നമ്മുടെ മറ്റു വര്‍ക്ക്‌ കളിലും ഡേറ്റ് ബാധിക്കും.

നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയര്‍ ന്റെ മാത്രം ഡേറ്റ് പിറകോട്ടു മാറ്റി
കമ്പ്യൂട്ടര്‍ ഡേറ്റ് മാറ്റാതെ ഉപയോഗിക്കാന്‍ ഉപകരിക്കുന്ന 
വളരെ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ് റണ്‍ ആസ് ഡേറ്റ്.
Read more...

Cyber Tech Part 3. Flip Power Point

നമ്മള്‍ പവര്‍ പൊയന്റില്‍ ഉണ്ടാക്കിയ 
ഒരു ഡോക്യുമെന്റ് ഫ്ലാഷ് ഫയല്‍ ആക്കി 
വെബ്സൈറ്റിലും മറ്റും സുഖകരമായി 
അപ്‌ലോഡ്‌ ചെയ്യാന്‍ ഉപയോഗിക്കാവുന്ന 
ഒരു സോഫ്റ്റ്‌വെയര്‍ ആണ്. ഫ്ലിപ്പ് പവര്‍ പോയിന്റ്‌.
Read more...

Cyber Tech Part 2. freeocr

ഒരു ഫോട്ടോയില്‍ നിന്നും ( ഇമേജ് ഫയല്‍ ല്‍ നിന്നും ) 
അക്ഷരങ്ങള്‍ മാത്രം അടര്ത്തുവാന്‍ ഉപകരിക്കുന്ന 
സോഫ്റ്റ്‌വെയര്‍ ആണ് ഫ്രീ O C R .
ഡാറ്റ എന്‍ട്രി വര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക് വളരെ ഉപകാര പ്രദം 
ആണീ സോഫ്റ്റ്‌വെയര്‍ .
Read more...

Cyber Tech Part 1. Clone CD

കോപ്പി റൈറ്റ് ഉള്ള CD കള്‍ 
( ചിലത് നമ്മുടെ സിസ്റ്റം ത്തിലേക്ക് കോപ്പി ചെയ്യാനോ 
ആ CD യുടെ ഒരു കോപ്പി മറ്റൊരു CD യിലേക്ക് 
പകര്‍ത്താനോ കഴിയണമെന്നില്ല )

അത്തരം സന്ദര്‍ഭങ്ങളില്‍ ആ ഡാറ്റകള്‍ കോപ്പി ചെയ്യാന്‍
രണ്ടു മൂന്നു വഴികള്‍ ഉണ്ട്.

1 . അതിലുള്ളത് വീഡിയോ ആണെങ്കില്‍ ( tutorial പോലുള്ളവ )
WonderShare_Streaming_Video_Recorder 

എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് MPEG ഫയല്‍ ആയി convert ചെയ്യാം.

2 . ഡാറ്റ ഫയല്‍ ആണ് അതിനകത്തുള്ളത് എങ്കില്‍ ( Operating സിസ്റ്റം പോലുള്ളവയാനെങ്കില്‍ പോലും.. )

CloneCD എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കോപ്പി ചെയ്യാം.

*** ഈ സോഫ്റ്റ്‌വെയര്‍ കള്‍ torrent വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. **

**സക്രു.**
Read more...