16 ജനുവരി 2012

സായാഹ്നം...

മഞ്ഞുമൂടി കിടക്കും താഴ്വരയിലൊരു
കുഞ്ഞിക്കാറ്റിന്‍ മര്‍മ്മരം കേട്ടു ഞാന്‍ ...
കാറ്റേറ്റുലയുന്ന മരങ്ങളും ചെടികളും പൂക്കളും 
കായ്കളും ഫലങ്ങളുമെല്ലാമിന്നോര്‍മ്മമാത്രമായി...

ഇന്നലെയുടെ ചീര്‍ത്ത കിനാക്കളും...
ഇന്നിന്‍ തുരുമ്പിച്ച വാതായനങ്ങളും...
നാളെയുടെ ഉണങ്ങിക്കരിഞ്ഞ പ്രതീക്ഷയുമായ്
ഇരുള്‍ മൂടിയ, ഇടുങ്ങിയ വഴികളിലൂടെ ചാഞ്ഞും-
ചെരിഞ്ഞും ദുഷ്കരമാമീ ജീവിതയാത്ര തുടരുന്നു ഞാന്‍ ...

അരുത്താത്തുമതിമൊഹമെന്നതുമറിഞ്ഞിട്ടും
ആശിച്ചു പോയി ഞാനാ അമ്പിളിമാമനെ...
മിതത്തില്‍ അമിതത്തെ തിരഞ്ഞു ഞാന്‍ ...
ഉത്തമാമായത്തില്‍ അത്യുത്തമത്തെ തിരഞ്ഞു ഞാന്‍ ...

എന്റെ തന്നെ നാശത്തിന്‍ വഴികളോരോന്നും 
ചികഞ്ഞു പെറുക്കി കൂട്ടിയൊരു കൂമ്പാരമാക്കി ഞാന്‍ ...
സ്നേഹമെന്നോതി അടിച്ചേല്‍പ്പിച്ചതൊക്കെയും
സ്വാര്‍ഥതയൊന്നു മാത്രമായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?